Monday, June 13, 2011

കണ്ണകിയുടെ കൊടുങ്ങല്ലൂര്‍

കണ്ണകി ; ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരം എന്ന പ്രാചീന തമിഴ് മഹാകാവ്യത്തിലെ നായിക. ചോ രാജധാനിയായിരുന്ന  കാവെരിപ്പൂം പട്ടണത്തിലെ ധനാട്യനായ  മാനായ്കന്‍റെ മകള്‍. മറ്റൊരു വര്‍ത്തക പ്രമുഖനായ  മാചാത്തുവിന്‍റെ മകന്‍ കോവലന്‍റെ പത്നി. ദേവദാസ്സി മാധവിയില്‍ ആസ്സക്തനായ കോവലന്‍ കണ്ണകിയെ അവഗണിച്ചു. പശ്ചാത്താപവിവശനായി  ഇന്ദ്രോല്സവ വേയില്‍ തിരിച്ചെത്തിയ കോവലനെ കണ്ണകി സ്വീകരിച്ചു.രിദ്രനായിത്തീര്‍ന്ന കോവലനും കണ്ണകിയും ഉപജീവനാര്‍ത്ഥം മധുരയ്ക്ക്പുറപ്പെട്ടു. കോവലന്‍ കണ്ണകിയുടെ സ്വര്‍ണ്ണം വില്‍ക്കുന്നതിനായി മധുരാപുരിയിലെ ഒരു തട്ടാനെ സമീപിച്ചു.രാജ്ഞിയുടെ ഒരു ചിലമ്പ് നേരത്തെ മോഷ്ട്ടിച്ചിരുന്ന തട്ടാന്‍ കോവലനാണ് മോഷ്ട്ടാവെന്നു പറഞ്ഞു അയാളെ രാജസന്നിധിയില്‍ ഏത്തിച്ചു. നിരപരാധിയായ കോവലന്‍ മോഷക്കുറ്റത്തിനു വധിക്കപ്പെട്ടു ദു:ഖാര്‍ത്തയായ കണ്ണകി പാണ്ട്യരാജാവിന്‍റെ മുമ്പില്‍ ചെന്ന് കൊവലന്‍റെ  നിരപരാധിത്വം പ്രഖ്യാപിച്ചു. രാജ്ഞിയുടെ ചിലമ്പില്‍ വെറും മുത്തുകളാണെന്നും  തന്‍റെ ചിലമ്പില്‍  രത്നങ്ങളാണെന്നും തെളിയിക്കാനായി കണ്ണകി തന്‍റെ ചിലമ്പ്എറിഞ്ഞുടച്ചു അതില്‍ നിന്നും രത്നങ്ങള്‍ നാല് പാടും ചിതറിയപ്പോള്‍ തെറ്റ് മനസ്സിലാക്കിയ രാജാവ് അവിടെ പശ്ചാത്തപിച്ചു വീണു മരിച്ചു. പതിവ്രതയും ദു:ഖിതയുമായ   കണ്ണകി ശാപവചനങ്ങലോടെ അവളുടെ ഇടത്തെ മുല പറിചെറിഞ്ഞപ്പോള്‍      മധുരാപുരി കത്തിയെരിഞ്ഞ്‌ നഗരാധിദേവത കണ്ണകിയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുകയും14 ദിവസങ്ങള്‍ക്കുള്ളില്‍  ഭര്‍ത്താവിന്‍റെ സാമീപ്യവും  സ്വര്‍ഗ്ഗാരോഹവും കണ്ണകിക്ക് ലഭിക്കുമെന്ന് അരുളിച്ചെയ്തു മറയുകയും ചെയ്തു വൈഗനദി വഴി കണ്ണകി ചേരനാട്ടില്‍ചെന്ന് തിരു ചെങ്കുട്ട് എന്ന സ്ഥലത്ത് വെച്ച്  ദിവ്യരൂപിയായി  അവിടെയെത്തിയ കോവലനോടൊപ്പം സ്വര്‍ഗ്ഗം പൂകി. ഇളങ്കോ അടികളുടെ ജ്യെഷ്ട്ടന്‍ ചേരന്‍ ചെങ്കുട്ടവന്‍ തിരുവഞ്ചിക്കുത്തിനടുത്തു മുചിരിപട്ടത്തില്‍ ഒരു ക്ഷേത്രം പണിതു കണ്ണകിയെ പ്രതിഷ്ടിച്ചു ചാരിത്രത്തിന്‍റെ ശക്തിയും ദാമ്പത്യപ്രേമത്തിന്‍റെ      ഉദാത്തതയും ഉദ്ഖോഷിക്കുന്ന കയാണ് കണ്ണകിയുടേതു. തമിഴ് ജനത കണ്ണകിയെ പത്തിനീദേവി (പതിവ്രതാദേവത) യായി ആരാധിച്ചു പോരുന്നു. കേരളീയര്‍ കണ്ണകിയെ ശ്രീകുരുംബയായും,കാളിയായും, ഭഗവതിയായും ആരാധിക്കുന്നുണ്ട്. കേരളത്തിന്‍റെയും,തമിഴ്നാടിന്‍റെയും, അതിര്‍ത്തിയില്സ്ഥി തിചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ  കണ്ണകിയാണ്.

No comments:

Post a Comment